Wednesday, May 23, 2018

സുനിത പ്രിയദർശിനി

പഴുത്ത ചാമ്പക്ക നിറത്തിലുള്ള ലിപ്സ്റ്റിക് പുരട്ടിയ ചുണ്ടുകൾക്കിടയിൽ നിന്നു പ്രണയം പുരട്ടിയ ഒരു പുഞ്ചിരി  നൽകിക്കൊണ്ട് അവൾ എന്നോട് ചോദിച്ചു .. ' നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടോ ?'

ഉത്തരം ഒരു മൗനത്തിലൊതുക്കിയ എനിക്ക് നേരെ ആകാംക്ഷയും പരിഭവവും നിറഞ്ഞ രണ്ടു കരിംകൂവളപ്പൂക്കൾ പോലെ അവളുടെ കണ്ണുകൾ. എന്ത് ഭംഗിയാണതിന് !! " ഇവൾ എന്തിനാണ് ഇതിന്റെ  ഭംഗി കൂളിംഗ് ഗ്ലാസ് വെച്ച് തുലക്കുന്നത്  ? എനിക്ക് ഇപ്പോഴും തോന്നാറുള്ള ഒരു ചോദ്യമാണത് .  ബോബ് ചെയ്ത തലമുടി വൃത്തിയായി ചീകി മിനുക്കിയിരുന്നു. ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യിപ്പിക്കുന്ന ഏതോ ഒരു പെർഫ്യൂമിന്റെ ഗന്ധം , 'കളർ മീ ' ബ്രാൻഡ് ആണെന്ന് തോന്നുന്നു.

ഒന്നും പറയാതിരുന്ന എനിക്ക് നേരെ നെയിൽ പോളിഷ് പുരട്ടാത്ത നഖങ്ങളുള്ള പതുപതുത്ത ഭംഗിയുള്ള ഒരു കൈ നീണ്ടു. ' വരൂ നമുക്ക് നടക്കാം ' ബോഗൺവില്ലയും  കടലാസുപൂക്കളും നിറഞ്ഞ ആളൊഴിഞ്ഞ വഴിയിലൂടെ ഞങ്ങൾ നിശ്ശബ്ദരായി നടന്നു , വാക്കുകൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത വേറിട്ട ഒരു സൗഹൃദത്തിന്റെ  ആശങ്കകളുമായി . ദൂരെ മാറി ഒരു സ്ത്രീ അവരുടെ അടുക്കളത്തോട്ടത്തിന്റെ പരിചരണത്തിലാണ്. അല്ലെങ്കിൽ ഞാൻ അവളെ ചേർത്ത് പിടിച്ചു  പതിവുപോലെ അവളുടെ തുടുത്ത കവിളുകൾ റോസാപ്പൂക്കൾ പോലെ ചുവപ്പിച്ചേനെ.

ഗുളികകളുടെ കൂടെ 'ബക്കാർഡി ബ്രീസർ' കഴിക്കുന്നു എന്ന് പറഞ്ഞു സഹപ്രവർത്തകർ അവളെ കളിയാക്കിയപ്പോഴാണ് ഞാൻ ആദ്യമായി അവരോടു ഒരു സ്വകാര്യ സംഭാഷണം നടത്തിയത്. ബ്രീസറിലെ ആൽക്കഹോൾ അളവിനെ പറ്റി  ഞാൻ തുടങ്ങിയ ക്ലാസ്  പിന്നീട്  മദ്യപാനത്തിന്റെ വിവിധ തലങ്ങളിലേക്ക് എത്തി അവസാനിപ്പിച്ചത് തോട്ടത്തടുത്ത ബ്രാഹ്മിൻസ് ഹോട്ടലിലെ കോഫി ഒരുമിച്ചു കഴിച്ചുകൊണ്ടായിരുന്നു . ഞങ്ങൾക്ക് സുഹൃത്തുക്കളാകാൻ ഈ സമയം ധാരാളം മതിയായിരുന്നു. കഴിക്കുന്നത് ഡിപ്രെഷൻ  ഗുളികകൾ ആണെന്നും അതിന്റെ ക്ഷീണം മാറുമെന്ന് കരുതിയാണ് ബ്രീസർ കഴിച്ചത് എന്നും പറഞ്ഞു വിഷാദവും നിഷ്കളങ്കതയും നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച ആ വൈകുന്നേരം ആണ് ഞാൻ അവളെ ആദ്യമായി ചുംബിച്ചത്. പാതി മാഞ്ഞ ലിപ്സ്റ്റിക് ഹാൻഡ് കർചീഫ് കൊണ്ട് മുഴുവൻ മായ്ചിട്ടു നാണം കൊണ്ട്ചുവന്ന മുഖം ഉയർത്താതെ നടന്നുനടന്നകന്നത് അതെ അന്നു വൈകുന്നേരം തന്നെയാണ് .

ഉത്തരം പറയാനാകാത്ത ചോദ്യങ്ങളുടെ തടവറയിൽ കിടന്നു കുഴങ്ങുന്ന എന്റെ മുഖത്തേക്കവൾ സൂക്ഷിച്ചു നോക്കി എന്നിട്ടു സൗഹൃദവും ആശ്വാസവും  നിറഞ്ഞ ഒരു ചിരി സമ്മാനിച്ച് കൊണ്ട് പറഞ്ഞു

''നമുക്ക് മടങ്ങാൻ  സമയം ആയി''

ഒരുപാടു അർഥങ്ങൾ ധ്വനിക്കുന്ന  ആ വാക്കുകൾ തീർത്ത ചുറ്റുമതിലുകൾ എന്നെ വീർപ്പുമുട്ടിച്ചു. ആത്മനിന്ദ നിറഞ്ഞ മനസ്സോടെ ഏറെ നേരത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു.

' ശരിയാണ് , പോകാം '

ഉത്തരമില്ലാത്ത ; മറുപടിപറയാൻ കഴിയാത്ത ചോദ്യങ്ങൾ ബാക്കിയാക്കി ഞങ്ങൾ തിരിച്ചു നടന്നു. അടുക്കളത്തോട്ടത്തിൽ പണിയെടുത്തിരുന്ന സ്ത്രീയെ കാണാൻ ഇല്ല , അടുത്തെങ്ങും ആരുമില്ല സന്ധ്യയുടെ അരണ്ട വെട്ടം മാത്രമല്ലാതെ. എന്നാലും ഇനി അവളെ ചുംബിക്കാൻ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല. ആ കണ്ണുകളെ എനിക്ക് പേടിയാണ് അവയിലൊളിപ്പിച്ച ചോദ്യങ്ങളെ പേടിയാണ് .







ചുവന്ന റോസാപുഷ്പം

 പിറ്റേ ദിവസം ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത് , തലേ ദിവസം ഏതാണ്ട് പാതിരാത്രി ആയപ്പോളാണ് കിടന്നത് . എഴുന്നേറ്റ ഉടൻ ക്ലോക്കിൽ നോക്കി . എട്ടേ ...